Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bus

മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞുവീണു; 11 വയസുകാരന് ദാരുണാന്ത്യം, 4 കുട്ടികൾക്ക് പരിക്ക്

മുംബൈ: മുംബൈ ചെമ്പൂരിൽ കൂറ്റൻ മരം സ്കൂൾ ബസിന് മുകളിലേക്ക് മറിഞ്ഞുവീണ് 11 വയസുകാരൻ മരിച്ചു. നാല് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ചെമ്പൂരിലെ റോഡ് നമ്പർ 11-ൽ വെച്ച് 'യൂണിവേഴ്സൽ സ്കൂളിന്‍റെ' ബസിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു. ബസ് കണ്ടക്ടറും നാട്ടുകാരും സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ വേഗത്തിൽ പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഹാൻ ശ്രീവാസ്തവ് എന്ന വിദ്യാർത്ഥിയാണ് ആശുപത്രിയിൽ മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് നാല് കുട്ടികളെ ഉടൻ തന്നെ സമീപത്തെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും ആശുപത്രി ഡയറക്ടർ ഡോ. റോയ് പതങ്കർ അറിയിച്ചു.

അപകടവിവരമറിഞ്ഞ് മുംബൈ മേയർ റിതു താവ്ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടു. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നോ കൊമ്പുകൾ കോതണമെന്നോ ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനകം പലതവണ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

മരങ്ങൾ വെട്ടിമാറ്റിയിരുന്നു എന്നാണ് ബിഎംസി അവകാശപ്പെടുന്നതെങ്കിലും, നാട്ടുകാരുടെ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. നഗരത്തിലെ പഴയ മരങ്ങളെക്കുറിച്ച് അടിയന്തരമായി ഓഡിറ്റ് നടത്താൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

 

NRI

ബെൽജിയത്തിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചു: രണ്ട് കുട്ടികളടക്കം നാല് മരണം

ബ്രസൽസ്: ബെൽജിയത്തിലെ ബുഗൻഹൗട്ടിൽ ചൊവ്വാഴ്ച രാവിലെ ലെവൽ ക്രോസ് മുറിച്ചുകടന്ന സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.

ലെവൽ ക്രോസ്സിലെ സിഗ്നൽ ചുവപ്പായിരുന്നിട്ടും ഗേറ്റ് അടച്ചിട്ടിരുന്നിട്ടും സ്കൂൾ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ബസ് ഡ്രൈവർ, സഹായി, രണ്ട് സ്കൂൾ കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരു സ്പെഷ്യൽ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ ഏഴ് കുട്ടികളും ഡ്രൈവറും സഹായിയുമാണ് ബസിലുണ്ടായിരുന്നത്.

അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന നൂറോളം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ട്രെയിൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല.

അപകടത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്‍റീൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

District News

സ്‌കൂൾ ബസുകളുടെ പരിശോധനയും സുരക്ഷാ ക്ലാസും 20 മുതൽ

അടിമാലി: മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധനയും സുരക്ഷാ ക്ലാസും 20 മുതൽ നടക്കും.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്‍റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസുമാണ് സംഘടിപ്പിക്കുന്നത്.

20ന് മൂന്നാറിലാണ് ആദ്യ വാഹന പരിശോധന. മൂന്നാർ മേഖലയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയാണ് നടത്തുന്നത്. വാഹനങ്ങൾ രാവിലെ ഒൻപതിന് ഗ്യാപ് റോഡിലെ സിഗ്നൽ പോയിന്‍റിൽ എത്തിച്ചേരണം. 22ന് അടിമാലിയിലും പരിശോധന നടക്കും. അടിമാലി മേഖലയിലെ സ്കൂൾ അധികൃതർ വാഹനങ്ങളുമായി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ രാവിലെ എട്ടിന് എത്തണം.

ഇതിനോടകം അപേക്ഷിച്ചിരിക്കുന്നവർക്ക് വാഹന പരിശോധന നടക്കുന്ന ദിവസങ്ങളിൽ ഫിറ്റ്നസ് പുതുക്കി വാഹനത്തിന്‍റെ പരിശോധനയും പൂർത്തിയാക്കാം.
25ന് ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസും വിശ്വദീപ്തി സ്കൂളിൽ രാവിലെ 9.30ന് നടത്തുമെന്ന് ദേവികുളം സബ്ബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജയിംസ് അറിയിച്ചു. വാഹന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സ്റ്റിക്കർ നൽകും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജോയിൻ്റ് ആർടിഒ അറിയിച്ചു.

District News

സ്കൂൾ ബസിടിച്ച് ബൈക്ക് യാത്രികനായ പോസ്റ്റ് മാസ്റ്റര്‍ മരിച്ചു

കുണ്ടറ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോസ്റ്റ് മാസ്റ്റര്‍ മരിച്ചു.

കുണ്ടറ പോസ്റ്റ് മാസ്റ്റര്‍ അഞ്ചാലുംമൂട് നീരാവില്‍ അപ്പൂസ് സ്മൃതിയില്‍ എ.അംജിത്ത് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് ചെറുമൂട് കുന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.

ഇളമ്പള്ളൂരില്‍ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോയ സ്വകാര്യ ബസ് വീട്ടില്‍ നിന്ന് പോസ്റ്റ് ഓഫീസിലേക്ക് പോയ അഞ്ജിത്തിന്‍റെ സ്‌കൂട്ടറില്‍ ഇടുകയായിരുന്നു. ഉടനേ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് 12.30 ന്. ഭാര്യ: ഗീതു. മകള്‍‌: ധ്വനി .

Kerala

ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ കല്ലമ്പലം നാവായികുളത്തുണ്ടായ അപകടത്തിൽ കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്.

അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോവുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.

National

സ്കൂൾ ബസിന് തീപിടിച്ചു; അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

ലക്നോ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്പൂരിന് സമീപമയിരുന്നു അപകടം നടന്നത്. അപകടസമയത്ത് പത്തോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു.

വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

District News

വാഹനത്തിൽ തട്ടിയിട്ട് നിർത്തിയില്ല; സ്കൂൾ ബസ് ഡ്രൈവറെ

ശ്രീനാരായണപുരം: കട്ടൻ ബസാറിൽ പഴക്കച്ചവടക്കാരുടെ വാഹനത്തിൽ തട്ടിയിട്ട് നിർത്താതെ പോയെന്നാരോപിച്ച് സ്കൂൾ ബസ് ഡ്രൈവറെ മർദിച്ചു. വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂളിലെ ഡ്രൈവർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി പുന്നില്ലത്ത് അൻസിലിനാണ് (45) മർദനമേറ്റത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. രാവിലെ കട്ടൻ ബസാറിൽ വച്ച് പഴ കച്ചവടക്കാരുടെ വാഹനത്തെ സ്കൂൾ വാൻ മറികടക്കുന്നതിനിടയിൽ വണ്ടിയിൽ മുട്ടിയിട്ടു നിർത്താതെ പോയെന്നു പറയുന്നു. വൈകീട്ട് ഈ വഴി തിരിച്ചുവന്നപ്പോൾ സ്കൂൾ വാൻ തടഞ്ഞു നിർത്തി അൻസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും മർദ്ദിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഡ്രൈവറെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മതിലകം പോലീസ് പത്താഴക്കാട് സ്വദേശികൾക്കെതിരെ കേസെടുത്തു.

Kerala

സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവം; ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്ന് ബസുകളാണ് കത്തി നശിച്ചത്.

സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് സ്കൂൾ അധികൃതർ. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്.

പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഈ സമയം സ്കൂളിൽ ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.

Kerala

സ്കൂൾബസ് കനാലിലേക്ക് മറിഞ്ഞു; 15 വിദ്യാർഥികൾക്കും ആയയ്ക്കും പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

പൂവത്തൂര്‍ ഗവ. സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കനാലിലേക്കാണ് വാൻ മറിഞ്ഞത്. കുട്ടികള്‍ വെള്ളത്തിലേക്ക് വീണെങ്കിലും കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി.

നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെയും ആയയെയും കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Kerala

സ്‌കൂൾ ബസില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ മര്‍ദനം


മൂന്നാര്‍: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്‍ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.

ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്‌കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.

എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

NRI

സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; ഫ്ലോറിഡയിൽ യുവാവ് പിടിയിൽ

ഫ്ലോറിഡ: സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36 വയസുകാരൻ പിടിയിലായി. ക്രിസ്റ്റഫർ സ്റ്റീവൻ ഷ്വാബിൾ എന്നയാളെയാണ് ഡെലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്.

ജയിലിൽ നിന്ന് മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്. ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിയെ പ്രതി പെട്ടെന്ന് വന്ന് കഴുത്തുഞെരിക്കുകയായിരുന്നു.

കുട്ടി കുതറി ഓടിയതോടെ തടയാൻ വന്ന നാട്ടുകാരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. അക്രമിയെ തടയാനായി ഒരു ദൃക്‌സാക്ഷി കെെയിലുണ്ടായിരുന്ന ടൂൾബോക്സ് ഉപയോഗിച്ച് പ്രതിരോധിക്കുകയും പോലീസ് വരുന്നത് വരെ ഇയാളെ കീഴ്പ്പെടുത്തി വയ്ക്കുകയും ചെയ്തു.

കുട്ടിയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. പ്രതി നിലവിൽ വൊലൂഷ്യ കൗണ്ടി ജയിലിലാണ്.

Kerala

സ്കൂൾ ബസിനു പിന്നിൽ തീർഥാടക വാഹനം ഇടിച്ചു; വിദ്യാർഥികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ ബസിന്‍റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. സ്‌കൂള്‍ ബസിന്‍റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്‍ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

ഇനിയും ഇളവില്ല; സ്കൂൾ ബസുകളിൽ ക്യാമറ സ്ഥാപിച്ചില്ലെങ്കിൽ നടപടി: മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്‌കൂൾ വാഹനങ്ങളിൽ ക്യാമറ വയ്ക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ സ്‌കൂൾ മാനേജുമെന്‍റുകൾ സമയം ആവശ്യപ്പെട്ടിരുന്നു.

അതു പരിഗണിച്ച് സർക്കാർ സമയം അനുവദിച്ചു. എന്നാൽ ഈ സമയവും കഴിഞ്ഞിട്ടും ഇപ്പോൾ ക്യാമറ ഘടിപ്പിക്കാൻ ഇവർ തയാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ട. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. പിന്നീട് ക്യാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും മന്ത്രി പറഞ്ഞു.

 

 

 

 

Kerala

കൊണ്ടോട്ടിയിൽ സ്‌കൂൾ ബസിടിച്ച് എല്‍കെജി വിദ്യാർഥി മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂൾ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ ബസിൽ നിന്നിറങ്ങിയ വിദ്യാര്‍ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍.

കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

District News

സ്കൂൾ ബസിന്‍റെ ടയറുകൾ ഓട്ടത്തിനിടെ തെറിച്ചു പോയി

പന്തളം: സ്കൂൾ ബസിന്‍റെ പിൻഭാഗത്തെ ടയർ ഓട്ടത്തിനിടയിൽ ഊരിപ്പോയി. കുട്ടികളുമായുള്ള യാത്രയ്ക്കിടെ തുമ്പമൺ മുട്ടം എൻഎസ്കെ നാഷണൽ സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂൾ ബസിന്‍റെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ 8.30ന് പന്തളം - മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിലായിരുന്നു സംഭവം.

പന്തളം ഭാഗത്തുള്ള കുട്ടികളുമായി മാവേലിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്‍റെ പിറകുവശത്തെ രണ്ടു ടയറുകളും ഊരി 10 മീറ്ററോളം തെറിച്ചുപോയി. നാട്ടുകാരുടെ സഹായത്തോടെ കന്പി ഉപയോഗിച്ച് ബസ് ഉ‍യർത്തി നിർത്തുകയായിരുന്നു. മറ്റൊരു ബസ് വരുത്തിയാണ് കുട്ടികളെ സ്കൂളിലേക്ക് കയറ്റിവിട്ടത്.

Kerala

  സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി

 

കോഴിക്കോട്: തിക്കോടിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയും സ്‌കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന്‍ പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

വിജയന്‍റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്‍റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.

 

 

Latest News

Corehub Up